അതേസമയം, മുൻ മന്ത്രി എ.കെ ബാലൻ പാലക്കാട് ആശുപത്രിയിലെത്തി ബാബുവിനെ സന്ദര്‍ശിച്ചു. ബാബുവിന് ദ്രാവകരൂപത്തിലുള്ള ഭക്ഷണമാണ് നല്‍കുന്നതെന്നും സിടി സ്കാൻ എടുത്തു നോക്കിയപ്പോള്‍ കുഴപ്പമില്ലെന്നും ഡിഎംഒ ഡോ കെ. പി. റീത്ത പറഞ്ഞു. ബാബുവിന്റെ കാലിലെ പരിക്ക് സാരമുള്ളതല്ല.
തമിഴ്‌നാടിന്റെ ദീര്‍ഘകാലമായുളള ആവശ്യമാണ് ബേബി ഡാമിലെ മരങ്ങള്‍ മുറിക്കാന്‍ അനുവദിക്കണം എന്നത്. ബേബി ഡാമും എര്‍ത്ത് ഡാമും ബലപ്പെടുത്തി മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയായി നിലനിര്‍ത്താമെന്നാണ് തമിഴ്‌നാട് മന്ത്രിമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞത്.
കോഴിക്കോട് കണ്ണൂർ കൊച്ചി വിമാനത്താവളങ്ങളും റെയിൽവെ സ്റ്റേഷൻ കേന്ദ്രീകരിച്ച് സർവീസ് നടത്തുന്ന ബസുകളിലാണ് ഈ സംവിധാനങ്ങൾ ആദ്യം ഒരുക്കുക